Friday 21 December 2012

നിനക്കായ്‌

ദിവ്യാനുരാഗത്തിന്‍ തംബുരുമീട്ടുന്ന

നിളയുടെ മാനസ തീരങ്ങളില്‍

നിന്‍ വിരല്‍ തുംബിൽനിന്നൂർന്നുവീണുറയുന്ന

 മഞ്ഞിന്‍ പരാഗമായ് ഞാന്‍ മയങ്ങി

Wednesday 19 September 2012

പണ്ടെങ്ങോ....


നിന്റെ കണ്ണുകളില്‍ എന്നെ തേടി 
അവശനായി ഞാന്‍ 
എണ്ണമറ്റ മണ്‍ കുനകളില്‍  ഒന്നില്‍ ഇരുന്നു 
സുര്യന്‍ തൊണ്ട വറ്റി പറഞ്ഞു 
പണ്ടെങ്ങോ കടലുണ്ടായിരുന്നു;
മഴയും     


Monday 17 September 2012

കൈലാസം


പിച്ചുകെട്ടിയ ഏലസും 
പുല്ലാംകുഴല്‍ നാദവും ...നീയൊരു മന്ത്രവാദി തന്നെ 
കടുകുമണി പോലെ സുര്യന്‍ നിന്റ്റെ 
കണ്ണുകളില്‍ ഒതുങ്ങുന്നു 
പേമാരിപോലും നിന്റെ 
നെഞ്ചില്‍ ഉറഞ്ഞു തുങ്ങുബോള്‍
തജ്മഹല്‍ തകര്‍ത്തു 
വെണ്ണക്കല്ലുകലെടുത് 
നീ എനിക്ക് സ്മശാനം പണിതു 
നിന്റെ കൈലാസം തേടി ഞാന്‍ 
മഞ്ഞായലിഞ്ഞു .  


Sunday 16 September 2012

കടലാസ്സുപൂവു്


നീ തന്ന പൂവില്‍നിന്നു   ഇതളട൪ത്തി
ഞാന്‍ മണ്ണില്‍ നട്ടു
നിന്റെ പ്രണയവും എന്റെ സ്വപ്നവും ,
അത് കടലാസ്സുപൂവായിരുന്നു 


നീ൪പ്പോളകള്‍


ഴപെയ്തോഴിഞ്ഞു 
മാനം തെളിഞ്ഞു 
മുറ്റത്തെ മഴവെള്ളത്തില്‍ 
നീ൪പ്പോളകള്‍ വീര്തുപ്പൊട്ടി 
നിന്റെ ചിരിപോലെ 


മയില്‍പ്പീലി


ന്നലെ നിന്നെ ഞാനൊരു മയില്‍പ്പീലിയില്‍  ഒളിപ്പിച്ച് 
പുസ്തകത്താളില്‍ ചേര്‍ത്തുവച്ചു 
ഇന്നുഞാനാ  പുസ്തകം  വിണ്ടും തുറന്നു 
അതില്‍ ഒറ്റ താളുപോലും ബാക്കിയില്ല.